"മതിയായി, ഇനി വയ്യ!
നിങ്ങളുടെ ആട്ടും തുപ്പും സഹിച്ചു ഒരു അടിമയെ പോലെ ഉള്ള ഈ ജീവിതം എനിക്കിനി വയ്യ. രമേശ്, ആം ഡണ്!
എനിക്കും കുട്ട്യോൾക്കും ഞാൻ നാളേക്ക് ടിക്കറ്റ് ബുക് ചെയ്‌യാണ്. ലെറ്റസ് എൻഡ് ദിസ്."
മുഖത്തു കൊണ്ട അടിയുടെ ആഘാതത്തിൽ അവൾ അലറി.
"യെസ് ലെറ്റ്സ് എൻഡ് ദിസ് ബുൽഷിറ്റ്!
നിനക്കു നിന്റെ വഴി എനിക്ക് എന്റെ വഴി."
സൗമ്യയെ നോക്കി അയാൾ ആക്രോശിച്ചു.
എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു മടങ്ങുന്ന ഡാഡിക്ക് ടാറ്റ കാണിക്കുമ്പോൾ രാഹുലിനും ശ്രീധന്യക്കും അറിയില്ലായിരുന്നു അവരുടെ ജീവിതത്തിൽ നിന്ന് തന്നെ ആണ് അയാൾക്ക് ഗുഡ്ബൈ പറയുന്നത് എന്നു.
"സോറി ഫോർ വാട് ഹാപ്പെൻഡ് എസ്റ്റർഡേ. ഐ വാസ് ഡ്രൻക് യൂ നോ!
ലെറ്‌സ് ടേക് എ ബ്രേക്ക്.
ക്രിസ്മസ് വെക്കേഷൻ അല്ലെ, നീ നാട്ടിൽ പോയി അമ്മയുടെയും അച്ഛന്റെയും കൂടെ ടൂ വീക്‌സ് നിൽക്കു.
കുട്ട്യോൾക്കും ഒരു ചെയ്ഞ്ച് ആകും. ഞാൻ ജനുവരി സെക്കൻഡ് വീക്ക് വന്നു നിങ്ങളെ കൊണ്ടു വരാം."
താനും രമേശും തമ്മിൽ ഇടക്കിടെ ഉള്ള അസ്വാരസ്യങ്ങളിൽ നിന്നും ഒരു ബ്രേക്ക് അത്രയെ സൗമ്യയും കരുതിയുള്ളൂ.
"രാഹുലേ നീ ക്ഷീണിച്ചലോ, അമ്മ നിനക്കു ഒന്നും തരണില്ല്യേ കഴിക്കാൻ?
ശ്രീമോളെ നീ ഉയരം വച്ചൂട്ടോ."
പേരക്കുട്ടികളെ കുറച്ചു ദിവസത്തേക്ക് കൂട്ടിനു കിട്ടിയതിൽ ഉള്ള സന്തോഷം അമ്മൂമ്മയുടെ വാത്സല്യം നിറഞ്ഞ കണ്ണുകളെ വാചാലമാക്കി.
മക്കൾ അമ്മയോടൊപ്പം സന്തോഷത്തോടെ കളിക്കുന്നതു സൗമ്യ നിസ്സംഗതയോടെ നോക്കി നിന്നു. ആശ്വാസവും ആശങ്കയും ഒരുപോലെ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.
"ഓഹ് ഗോഡ്! മൈ ലൈഫ് ഇസ് ഇൻ സച് എ മെസ്!"
താനും രമേശുമായി ഉള്ള പതിമൂന്നു വർഷത്തെ അസ്വസ്ഥമായ ദാമ്പത്യത്തെ കുറിച്ചു ഓർത്തു അവൾ നെടുവീർപ്പിട്ടു.
"റ്റിങ്."
വാട്സാപ് നോട്ടിഫിക്കേഷൻ കേട്ടു സൗമ്യ ഫോണിലേക്കു നോക്കി. ബാംഗ്ലൂരിൽ കൂടെ ജോലി ചെയ്യുന്ന ഫ്രണ്ട് ശ്രീജയുടെ മെസ്സേജ്.
"എന്താ സൗമ്യേ ഇതു? യൂ സോ ദിസ്? വാട് ഹാപ്പെൻഡ് ടു ബോത് ഓഫ് യൂ?"
മെസ്സേജിന് താഴെ ഡൌൺലോഡ് ആയ ഇമേജ് കണ്ട് സൗമ്യക്ക് ഒരു നിമിഷം എല്ലാം അവസാനിക്കുന്ന പോലെ തോന്നി.
രമേശ് മേനോൻ. 41 വയസ്. വെളുത്തു 5 അടി 10 ഇഞ്ച് ഉയരം.
"അമ്മേ, അമ്മേ ഇതു കണ്ടോ"
ഇടറുന്ന ശബ്ദത്തോടെ അവൾ അമ്മയെ ലക്ഷ്യമാക്കി നടന്നു, ഫോണ് അമ്മയ്ക്ക് കൊടുത്തുകൊണ്ടു പൊട്ടിക്കരഞ്ഞു.
"അയ്യോ മോളെ എന്താ ഇതു. ഇതിനു മാത്രം എന്താ നിങ്ങൾ തമ്മിൽ.
എന്നാലും എടാ മഹാപാപി നീ ഇങ്ങനെ ചെയ്‌തല്ലോ!"
അമ്മയുടെ കണ്ണുകളിൽ നിമിഷങ്ങൾക്ക് മുന്നേ നിറഞ്ഞു നിന്ന വാത്സല്യം യാഥാർഥ്യത്തിന്റെ ചൂടിൽ വെന്തു ഉരുകി. ദുഃഖവും അമർഷവും ആ കണ്ണുകളിലൂടെ മിന്നി മറഞ്ഞു.
സൗമ്യയുടെ കണ്ണുകളിലെ ദയനീയതക്കു പക്ഷേ നിമിഷങ്ങൾ പോലും ആയുസ്സുണ്ടായില്ല. അവൾ പെട്ടെന്ന് ചാടിയെഴുന്നേറ്റു ഫോണിൽ രമേശിനെ ഡയൽ ചെയ്തു.
"യൂ സ്കം ബാഗ് ആസ്സ് ഹോൾ, ഹൗ ഡെയർ യൂ ഡൂ ദിസ് റ്റു മീ ആൻഡ് കിഡ്സ്?
നിന്നെ ഞാൻ വെറുതെ വിടില്ല. ഐ വിൽ മേക് യൂ റിഗ്രെറ്റ് ദിസ്. ഫോർഗറ്റ് ദി കിഡ്സ്, ലേറ്‌സ് സീ ഇൻ കോർട്."
ആക്രോശങ്ങളും തെറിവിളിയുമായി ഏതാനും നിമിഷങ്ങൾ.
എന്താണ് സംഭവിച്ചത് എന്നു അറിയാതെ പകച്ചു നിന്ന രാഹുലിനെയും ശ്രീധന്യയെയും അമ്മുമ്മ പറമ്പിൽ ഉലാത്തുന്ന മുത്തശ്ശന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
ശാന്തത.
കൊടുങ്കാറ്റിന് മുന്നേ ഉള്ള പ്രകൃതിയുടെ നിശബ്ദത പോലെ സൗമ്യ ഒരു നിമിഷം ശാന്തയായി. ഫോൺ എടുത്തു ഇമേജ് വീണ്ടും നോക്കി.
Nairmatrimony.com
രമേശ് മേനോൻ. 41 വയസ്. വെളുത്തു 5 അടി 10 ഇഞ്ച് ഉയരം. ഡൈവോഴ്സ്ഡ്. ആറക്ക ശമ്പളം. നിബന്ധനകൾ ഒന്നും ഇല്ല. താല്പര്യമുള്ള യുവതികളിൽ നിന്നും പ്രൊപ്പോസൽ പ്രതീക്ഷിക്കുന്നു.